യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ഇന്ന് ക്രിസ്മസ്
25 ഡിസംബര്‍ 2007   ( 08:00 IST )
തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ലോകത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ശാന്തിയും സമാധാനവും ലോകത്തില്‍ തിരികെ കൊണ്ടുവരാന്‍ ക്രിസ്മസ് പ്രചോദനമാവുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. പാതിരാകുര്‍ബാനയാണ് ക്രിസ്മസ് ആഘോഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്.

പുല്‍ക്കൂടുകളും നക്ഷത്രദീപാലങ്കാരങ്ങളും കൊണ്ട് നാടും നഗരവും അലങ്കരിച്ചു കഴിഞ്ഞു. വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്‍മാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും മുഴുവന്‍ ലോകര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ജീവിതത്തില്‍ തിരിച്ചറിയലിന്‍റെയും തെറ്റ് തിരുത്തലിന്‍റെ തിരിച്ചറിയലിന്‍റെ വേദിയാകണം ക്രിസ്മസെന്ന് സീറോമലബാര്‍ സഭയുടെ പിതാവ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യകുലത്തെ നവ സൃഷ്ടിയിലേക്കു നയിക്കാനാണ് ദൈവ പുത്രന്‍ പിറന്നത്. പാപവും അനീതിയും അക്രമങ്ങളും പെരുകുമ്പോള്‍ നന്‍‌മയിലേക്കും സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കാന്‍ ഒരോ ക്രിസ്മസും പ്രചോദിപ്പിക്കുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സ്നേഹവും ആശംസിച്ചു കൊണ്ടാണ് തിരുപ്പിറവി.

സമര്‍പ്പണത്തിന്‍റെ പൂര്‍ണ്ണതയായിരുന്നു ക്രിസ്തു സമ്പൂര്‍ണ്ണമായ സ്നേഹവും കരുണയും എല്ലാവരിലും ചൊരിഞ്ഞ അവന്‍ ലോകത്തിന്‍റെ രക്ഷയ്‌ക്കായി കുരിശുമരണം വരെയും സമര്‍പ്പണ ജീവിതമായിരുന്നു നയിച്ചത്. ഓരോ ക്രിസ്മസും സമര്‍പ്പണത്തിന്‍റെ പുതിയ സന്ദേശങ്ങള്‍ വഹിച്ചു കൊണ്ടാണ് പിറന്നു വീഴുന്നത്.

ആത്‌മീയമായ നിറവോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ആചരിച്ച് അവനിലൂടെയുള്ള പുതിയ ജനനമാണ് ഓരോ ക്രിസ്മസും പകരുന്ന സന്ദേശം. ഭൂമിയിലെ ദുഖ:ങ്ങളിലേക്ക് സ്വയം ചെറുതായി ജനിച്ച രക്ഷകന്‍ ഓരോരുത്തരുടേയും ഹൃദയമാകുന്ന ബത്‌ലഹേമിലേക്കാണ് ജനിച്ചു വീഴുന്നത്. അവനെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നതിലൂടെ അവന്‍ ചെയ്ത കാര്യങ്ങളെ അവന്‍ കാട്ടിത്തന്ന പാതകളെ സമര്‍പ്പണത്തോടെ പിന്തുടരാം.

മനുഷ്യനൊപ്പം വസിക്കാനാണ് അവന്‍ രൂപമെടുത്തത്. സംഘര്‍ഷങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മനുഷ്യരുടെ അവലംബമാണ് പാപമില്ലാത്ത അവന്‍. സകലതിനെയും തന്നില്‍ ചേര്‍ക്കാനും എല്ലാം സഹിക്കാനുമാണ് അവന്‍റെ പിറവി. ഭൌതികമായ മോഹങ്ങളില്‍ ചഞ്ചലപ്പെടാതെ നില കൊള്ളാന്‍ അവനിലൂടെ സാധിക്കുന്നു. എല്ലാത്തിനോടും കരുണ കാട്ടുവാനും സ്നേഹിക്കുവാനും അവന്‍ നമ്മേ പഠിപ്പിക്കുന്നു.

അവന്‍ കാട്ടിത്തന്ന വഴികള്‍ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയുമാണ്. അവനില്‍ പൂര്‍ണ്ണത കണ്ടെത്തുന്നവര്‍ സമാധാനം വിടര്‍ത്തുന്നവരും കരുണയുടെയും സ്നേഹത്തിന്‍റെയും കാര്യത്തില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന നിഷ്ക്കളങ്ക ഹൃദയത്തിനുടമകളുമാണ്.സകലത്തെയും തന്നില്‍ ചേര്‍ത്തു നിര്‍ത്തുന്ന പുതുക്കുന്ന നവ സൃഷ്ടിയിലേക്കാണ് ഓരൊ ക്രിസ്മസ് പുലരികളും വിരല്‍ ചൂണ്ടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജനുവരി ഏഴിനും ക്രിസ്മസ്
സമര്‍പ്പണത്തിന്‍റെ ക്രിസ്മസ്
സ്നേഹത്തിന്‍റെ മഞ്ഞു പെയ്യും ക്രിസ്മസ്
ഹജ്ജും ഉം‌റയും
സാഹോദര്യ സന്ദേശവുമായി ഹജ്ജ്
ഹജ്ജ്: വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace